തമിഴ്നാട്: അച്ചൻ കുടിവെള്ളം കൊണ്ടുവരാൻ പോയപ്പോൾ കാണാതായ ആറുവയസ്സുകാരനെ തമിഴ്‌നാട്ടിലെ ചെങ്കൽപേട്ട് ജില്ലയിലെ വെങ്കടപുരം പഞ്ചായത്ത് ഓഫീസിലെ സെപ്‌റ്റിക് ടാങ്കിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി.
തമിഴ്‌നാട്ടിലെ ചെങ്കൽപേട്ട് ജില്ലയിലെ ശാസ്തിരമ്പാക്കം സ്വദേശിയായ മണികണ്ഠൻ തന്റെ ആറുവയസ്സുള്ള മകൻ പ്രദീപിനെ വെങ്കിടപുരം പഞ്ചായത്ത് ഓഫീസിന് അടുത്ത് നിർത്തി സമീപമുള്ള ആർഒ പ്ലാന്റിൽ നിന്ന് കുടിവെള്ളം കൊണ്ടുവരാൻ പോയതായിരുന്നു.
തിരിച്ചു വന്നപ്പോൾ കുട്ടിയെ കാണാനില്ലായിരുന്നു. നാട്ടുകാരെല്ലാം ഒത്തൊരുമിച്ച് അടുത്തുള്ള പ്രദേശങ്ങളിൽ അന്വേഷണം നടത്തിയപ്പോൾ ആണ് പഞ്ചായത്ത് ഓഫീസിനുള്ളിലെ തുറന്ന സെപ്‌റ്റിക് ടാങ്കിൽ നിന്ന് കാണാതായ ആറ് വയസുകാരന്റെ മൃതദേഹം കണ്ടെത്തിയത്.
പിതാവ് സമീപത്തെ ആർഒ പ്ലാന്റിൽ നിന്ന് കുടിവെള്ളം കൊണ്ടുവരുന്നതിനിടെയാണ് കുട്ടിയെ കാണാതായത്.സംഭവം അപകടമാണോ കൊലപാതകമാണോ എന്നറിയില്ല. പാലുർ പോലീസ് മൃതദേഹം അടുത്തുള്ള സർക്കാർ ആശുപത്രിയിലേക്ക് പോസ്റ്റ് മോർട്ടത്തിനായി കൊണ്ടുപോയി.