രാഷ്ട്രീയ കൊലപാതകങ്ങളും സംഘർഷങ്ങളും കൊണ്ട് അശാന്തിയുടെ വിത്തുകൾ പാകിയ കണ്ണൂരിന്റെ മണ്ണിൽ അഹിംസയുടെയും സ്നേഹത്തിന്റെയും സന്ദേശമുയർത്തി “കനിവിന്റെ കണ്ണൂർ, ഇനിയില്ല കണ്ണീർ” എന്ന മുദ്രാവാക്യവുമായി സംഘടിപ്പിച്ച സ്നേഹസംഗമം ശ്രദ്ധേയമായി..
കണ്ണൂരിന്റെ കണ്ണീരൊപ്പാൻ ജാതിമതരാഷ്ട്രീയ ചിന്തകൾക്കതീതമായ കൂടിച്ചേരലിനാണു കണ്ണൂർ ടൗൺ സ്ക്വയർ സാക്ഷിയായത്.
സാമൂഹിക,സാംസ്കാരിക,ആത്മീയ രംഗങ്ങളിലുള്ള മുപ്പതോളം സംഘടനകളുടെ ആഭിമുഖ്യത്തിൽ സമസ്ത ജനവിഭാഗങ്ങളുടെയും സഹകരണത്തോടെയായിരുന്നു സ്നേഹസംഗമം സംഘടിപ്പിച്ചത്.
ഇതിനോടനുബന്ധിച്ച് നടത്തിയ രക്തദാന ക്യാബും 101പേരുടെ ഉപവാസവും തുടർന്ന് നടന്ന വമ്പിച്ച ജനാവലിയോട് കൂടിയ റാലിയും ശ്രേദ്ധാവഹമായിരുന്നു.
കണ്ണൂരിൽ ഇപ്പോൾ നിലനിൽക്കുന്ന ഇരുട്ടിലേക്ക് പ്രകാശം പകർന്നു നൽകുന്നതിന്റെ മാത്രകയായി “മെഴുകുതിരിജ്വാല” സമീപത്തുള്ളവരിലേക്ക് പകർന്ന് നൽകിയാണ് സ്‌നേഹ സംഗമം അവസാനിപ്പിച്ചത്.