തൃശൂർ: കഴിഞ്ഞ ദിവസം സസ്‌പെൻഷനിലായ പോലീസ് ഇൻസ്‌പെക്ടർ പാലിയേക്കര ടോൾ പ്ലാസയിൽ ആത്മഹത്യക്ക് ശ്രമിച്ചു. അച്ചടക്ക നടപടിയിൽ മനംനൊന്ത് കൊല്ലം സ്വദേശിയായ ഇൻസ്പെക്ടർ ലിപി വെള്ളിയാഴ്ച്ചയാണ് ജീവിതം അവസാനിപ്പിക്കാൻ ശ്രമിച്ചത്.
മുതിർന്ന പൗരനോട് അപമര്യാദയായി പെരുമാറിയതിന് വ്യാഴാഴ്ച ഇയാളെ സസ്പെൻഡ് ചെയ്തിരുന്നു. ശിക്ഷാ നടപടി ക്ഷണിച്ചുവരുത്തിയ സംഭവം നടക്കുമ്പോൾ പാലക്കാട് ജില്ലയിലെ മീനാക്ഷിപുരം പോലീസ് സ്‌റ്റേഷനിലായിരുന്നു ഇയാൾ.
തീകൊളുത്താനുള്ള ശ്രമത്തിൽ വെള്ളിയാഴ്ചയാണ് ലിപി കാറിൽ 20 ലിറ്റർ പെട്രോളുമായി എത്തിയത്.
എന്നാൽ പോലീസും ഫയർഫോഴ്‌സും ചേർന്ന് കാറിന്റെ ചില്ല് തകർത്ത് ഫയർഫോം സ്പ്രേ ചെയ്തതോടെ ശ്രമം പരാജയപ്പെട്ടു. ഇയാളെ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.
പോക്‌സോ കേസിൽ പ്രതിയായ റിട്ടയേഡ് സബ് ഇൻസ്‌പെക്ടറെ ഏതാനും ദിവസങ്ങൾക്ക് മുമ്പ് ലൈംഗികമായി പീഡിപ്പിച്ച പെൺകുട്ടിയുടെ വീടിനോട് ചേർന്നുള്ള കാർ പോർച്ചിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. സംഭവം നടന്നത് കോഴിക്കോട് നഗരത്തിലെ ഫിറോക്കിലായിരുന്നു.