ഇതാണ് അഞ്ജുവിന്റെ പള്ളി.

0
52
കോട്ടയം: സ്പോര്ട്സ് കൗണ്സില്മുന്പ്രസിഡന്റായിരുന്ന അഞ്ജു ബോബി ജോര്ജ്ജിനെ അനധികൃത നിയമനം നടത്തിയെന്ന പേരില്അവഹേളിച്ചു പുറത്താക്കിയ കായികവ്യവസായമന്ത്രി .പി ജയരാജന് അതേ നാണയത്തില്തിരിച്ചടി കിട്ടിയതിനാണ് ഇന്ന് കേരളം സാക്ഷ്യം വഹിച്ചത്. അതും ബന്ധുനിയമനം തന്നെയായിരുന്നു. എന്നാല്‍, വിഷയത്തില്ഇപ്പോള്പ്രതികരിക്കാനില്ലെന്ന് അഞ്ജു മംഗളം ഒാണ്ലൈനിനോട് പറഞ്ഞു. വൈകാതെ പ്രതികരിച്ചേക്കുമെന്നും ഇപ്പോഴത്തെ അവസ്ഥയില്അദ്ദേഹത്തെ കുത്തിമുറിവേല്പ്പിക്കുന്നത് ശരിയല്ലല്ലോ എന്നും അവര്പറഞ്ഞു.      

  തന്റെ സഹോദരന്റെ നിയമനം നടത്തിയത് കൗണ്സിലല്ല സര്ക്കാരാണെന്ന് അഞ്ജു ബോബി ജോര്ജ്. അജിത് മാര്ക്കോസിന്റെ നിയമനത്തിന്റെ കാര്യത്തില്താന്ഇടപെട്ടിട്ടില്ലെന്നും അഞ്ജു ബോബി ജോര്ജ് പറഞ്ഞു. ദൂതന്മുഖേന രാജിക്കത്ത് കായികമന്ത്രിക്ക് കൈമാറി.സ്പോര്ട്സ് ലോട്ടറിയില്വ്യാപക അഴിമതി നടന്നു. രണ്ടു കോടിയിലധികമാണ് സ്പോര്ട്സ് ലോട്ടറിയിലെ അഴിമതിയെന്നും അഞ്ജുബോബി ജോര്ജ്ജ് മാധ്യമങ്ങളോട് പറഞ്ഞു.

സ്പോര്ട്സ് കൗണ്സിലെ അഴിമതി പുറത്തു കൊണ്ടു വന്നതില്തന്നോട് അമര്ഷമെന്ന് അഞ്ജു ബോബി ജോര്ജ് പറഞ്ഞു. സ്പോര്ട്സ് കൗണ്സില്പ്രസിഡന്റ് സ്ഥാനം രാജി വെച്ചതിനു ശേഷമുളള പത്രസമ്മേളനത്തിലാണ് അഞ്ജുവിന്റെ ആരോപണം. ജിവി രാജയെ കരയിച്ചവര്ക്കു മുന്നില്തങ്ങളുടെ കണ്ണീര്ഒന്നുമല്ലെന്നും തന്റെ കൈകള്ശുദ്ധമെന്നും അഞ്ജു ബോബി ജോര്ജ് പറഞ്ഞു. അപമാനം സഹിച്ച് ഇനി തുടരാനാവില്ലെന്ന് അഞ്ജു ബോബി ജോര്ജ് വ്യക്തമാക്കി.

സ്പോര്ട്സ് രാഷ്ടീയത്തിനും മതത്തിനും അതീതമാണെന്ന വിശ്വാസമാണ് തകര്ന്നതെന്നും അഞ്ജു ബോബി ജോര്ജ് പറഞ്ഞു. താന്ചുമതലയേറ്റ ആറര മാസകാലത്തിനുളളില്വന്ക്രമക്കേടുകള്താന്കണ്ടെത്തിയതെന്നും കായികരംഗം കണ്ട ഏറ്റവും വലിയ അഴിമതിയാണ് സ്പോര്ട്സ് ലോട്ടറിയില്നടന്നതെന്നും അഞ്ജു ബോബി ജോര്ജ് പറഞ്ഞു. അഞ്ജുവിനൊപ്പം പരീശീലക സ്ഥാനത്തു നിന്നും അഞ്ജുവിന്റെ സഹോദരന്അജിത് മാര്ക്കോസും രാജിവെച്ചു. അഞ്ച് മെഡലുകള്നേടിയ കായിക താരമെന്ന നിലയിലാണ് സഹോദരന് ജോലി നല്കിയതെന്നും അഞ്ജു പറഞ്ഞു. എത്തിക്സ് കമ്മറ്റി കൊണ്ടു വന്നത് എതിര്പ്പുകള്ക്ക് കാരണമായെന്നും അഞ്ജു ബോബി ജോര്ജ് പറഞ്ഞു.

എന്നാല്ജയരാജനെതിരായ കുരുക്ക് മുറുകുന്തോറും സാമൂഹ്യമാധ്യമങ്ങളിലെ ചര്ച്ച മറ്റൊന്നായിരുന്നു. ‘കാര്യങ്ങള്ക്ക് എന്തൊരു സ്പീഡാഅഞ്ജു പ്രാര്ത്ഥിക്കാന്പോകുന്ന പള്ളി ഏത്…?’ എന്നതായിരുന്നു ഇന്നും ഇന്നലെയുമായി സാമൂഹ്യമാധ്യമങ്ങളില്ഓടിക്കളിക്കുന്ന ചോദ്യം. ചില വിരുതന്മാര് ചോദ്യത്തിന് ഉത്തരവും കണ്ടെത്തിയിരുന്നു. കണ്ണൂര്‍, പേരാവൂരിലെ സെന്റ് ജോസഫ് ഫൊറോനാ പള്ളി.
എന്നാല്‍, അത് തന്റെ ഇടവക പള്ളിയാണെന്നും താന്പോകുന്നത് കോട്ടയത്തെ പുതുപ്പള്ളി പള്ളി (മുന്മുഖ്യമന്ത്രി ഉമ്മന്ചാണ്ടിയുടെ ഇടവക പള്ളി) യിലാണെന്നും അഞ്ജുമംഗളത്തോട് പറഞ്ഞു. മന്ത്രിയെ വിവാദങ്ങള്പിടിമുറുക്കിയതു മുതല്ഗൂഗിളിലൂടെ ഏറ്റവും കൂടുതല്ആളുകള്തെരഞ്ഞത് തന്റെ പള്ളി ഏതാണ് എന്നതാണെന്നും അഞ്ജു ചിരിച്ചുകൊണ്ട് പറഞ്ഞു.

അഞ്ചുവിന്റെ പള്ളി  
Reporter
Author: Reporter