വിഷ്ണു |
ആദർശ് |
ആലപ്പുഴ: ഹരിപ്പാട് ദേശീയ പാതയിൽ മറുതാമുക്ക് സമീപമുള്ള തട്ട് കടയിൽ ബീഫ് ഫ്രൈ വാങ്ങാൻ വന്നതായിരുന്നു കാർത്തികപ്പള്ളി പുതുക്കുണ്ടം എരുമപ്പുറത്ത് കിഴക്കതിൽ വിഷ്‌ണു (26) .
ബീഫ് ഫ്രൈയുമായി തിരിച്ച് ബൈക്കിൽ കയറാൻ തുടങ്ങുന്ന വിഷ്ണുവിനെ രണ്ട് പേര് തടഞ്ഞ് നിർത്തി കാശ് ചോദിച്ച് മർദ്ധിക്കുകയുമായായിരുന്നു.
മർദ്ദനം ഏറ്റ് അവശനായ വിഷ്ണുവിന്റെ കയ്യിലെ ബീഫ് ഫ്രൈ തട്ടിയെടുക്കുകയുമായിരുന്നു പ്രതികൾ.
മർദ്ദനമേറ്റ വിഷ്‌ണു ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.
സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതികളായ കാർത്തികപ്പള്ളി വിഷ്ണു ഭവനത്തിൽ വിഷ്ണു (കുളിരു വിഷ്ണു– 29), പിലാപ്പുഴ വലിയ തെക്കതിൽ ആദർശ് (30) മുൻപും പല കേസുകളിൽ പ്രതികൾ ആണെന്ന് പോലീസ് പറഞ്ഞു.
ഇവരെ ഹരിപ്പാട് സ്റ്റേഷൻ ഹൗസ് ഓഫീസർ ശ്യാം കുമാറിന്റെ നേതൃത്വത്തിൽ പ്രത്യേക സംഘം (എസ്ഐ ഗിരീഷ്, സിപിഒമാരായ എ.നൗഷാദ്, അനീഷ്, നിഷാദ്) പിടികൂടി.